കോണ്‍ഗ്രസ് നേതാവും നിലവിലെ കാസര്‍കോട് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ. ഉ ണ്ണിത്താൻ നീചനായ മനുഷ്യനാണെന്നും രക്തസാക്ഷികളുമായി പുലബന്ധം പോലും ഇല്ലാത്തയാളായ ഉണ്ണിത്താൻ അവരുടെ കുടുംബത്തിനായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നതൊന്നും, പ പ്രവർത്തിക്കുന്നത് വേറെയൊന്നുമാണ്. അദ്ദേഹം നെറ്റിയിലെ കുറി മായ്ച്ച് കാസർകോടിന്റെ സെക്കുലറിസത്തിന് നേരെ കൊഞ്ഞണം കുത്തുകയാണ് ചെയ്തത്. താൻ കുറി മായ്ച്ചത് സ്കിൻ അലർജി മൂലമെന്നത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്.
കാസർകോട് ജില്ലയിലെ കോൺഗ്രസിനെ ഉണ്ണിത്താൻ തകർത്തുവെന്നും ഈ നിമിഷം മുതൽ അദ്ദേഹത്തിനെതിരായ യുദ്ധം തുടങ്ങുന്നുവെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു. അതേപോലെ തന്നെ രാജ്‌മോഹൻ ഉണ്ണിത്താൻ ദുർമന്ത്രവാദത്തിന്റെ പിടിയിലാണെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വീട്ടിലും ഉണ്ണിത്താൻ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ട്. നേതാക്കളെ പുറത്താക്കിയ നടപടി കെ സുധാകരൻ എടുത്തത് രാജ്മോഹൻ ഉണ്ണിത്താനെ ഭയന്നിട്ടാണ്. തന്നെ പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പറഞ്ഞ ബാലകൃഷ്ണൻ പെരിയ കോൺഗ്രസിൽ അപകടരമായ പ്രവണത വളരുന്നുവെന്നും ചില ജാതിയിൽപ്പെട്ടവരെ ലക്ഷ്യം വയ്ക്കുന്നുവെന്നും ആരോപിച്ചു.
The post രാജ്മോഹൻ ഉണ്ണിത്താൻ ദുർമന്ത്രവാദത്തിന്റെ പിടിയിൽ; നീചനായ മനുഷ്യൻ: ബാലകൃഷ്ണൻ പെരിയ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/VcsJvfe
via IFTTT
No comments:
Post a Comment