ഇ വാർത്ത | evartha
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ; മാർഗനിർദേശം പുറത്തിറക്കി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സർക്കാർ. തുടർ നടപടികളുടെ ഭാഗമായി പരീക്ഷാ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
പരീക്ഷക്ക് മുമ്പ് സ്കൂളുകള്‍ അണുമുക്തമാക്കണം. വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കണം. ഒരു ക്ലാസിലെ പരമാവധി കുട്ടികളുടെ എണ്ണം 20. കൂടുതല്‍ വിസ്തൃതിയുള്ള ഹയര്‍ സെക്കന്‍ഡറി ക്ലാസ്മുറികള് പ്രയോജനപ്പെടുത്തണം.
കുട്ടികളെ കൂട്ടംചേരാന് അനവദിക്കരുത്. മാസ്കുകൾ ശരിയായ രീതിയില്‍ ധരിക്കുന്നെന്നും പരീക്ഷ ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പാക്കണം. കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്വകാര്യവാഹനങ്ങള്‍, പൊതുഗതാഗതം, സ്കൂള്‍ ബസ്, പി.ടി.എ ഒരുക്കുന്ന വാഹനം, സമീപ സ്കൂളുകളിലെ ബസ് തുടങ്ങിയവ ഉപയോഗപ്പെടുത്താം.
അതേസമയം സര്‍വകലാശാല പരീക്ഷകൾ ജൂണ്‍ ആദ്യവാരം നടത്തുവാനും മന്ത്രി ഡോ. കെ.ടി. ജലീല്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായി. അവസാനവര്‍ഷ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സര്‍വകലാശാല സ്ഥിതിചെയ്യുന്ന പ്രദേശം കൂടി കണക്കിലെടുത്താകണം തീയതി തീരുമാനിക്കേണ്ടതെന്നും തീരുമാനത്തിൽ പറയുന്നു.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. സര്‍വകലാശാല പരിധിക്ക് പുറത്തെ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും നിർദേശമുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ZsjmEg
via IFTTT
No comments:
Post a Comment